ചക്കരമാവിലെ മാമ്പഴം കണ്ടിട്ട്,
പക്രുവും വിക്രുവും തല്ലുകൂടി.
എനിക്കാണാ മാമ്പഴമെന്നു പക്രു,
മാമ്പഴമെന്റേതാണെന്നു വിക്രു.
വടിയൊന്നെടുത്തു കൊണ്ടോന്നു പക്രു,
കല്ലുകൾ തേടിയെടുത്തു വിക്രു.
വിക്രൂന് അഞ്ചാറു തല്ലുകിട്ടി,
പക്രൂനോ കല്ലുകൊണ്ടേറും കിട്ടി.
മാമ്പഴം പങ്കിടാമെന്നോതീടാതെ,
വിഡ്ഢികൾ രണ്ടാളും തല്ലുകൂടി.
പാറിപ്പറന്നിട്ടു മാവിലെത്തി,
കാക്കച്ചി മാമ്പഴം കൊത്തിത്തിന്നു.
No comments:
Post a Comment