അങ്ങനെ അവളും
അവൾ...
പിന്നിലെ ബെഞ്ചിലിരുന്ന് പഠിച്ചു.
മുന്നിലുള്ള പഠിപ്പിസ്റ്റുകളെക്കണ്ട് സന്തോഷിച്ചു.
കളിക്കളങ്ങളിൽ ഗാലറിയിലിരുന്ന് കൂട്ടുകാരെ പ്രോത്സാഹിപ്പിച്ചു.
നൃത്തനൃത്യങ്ങൾക്കിടയിൽ സ്റ്റേജിനുമുന്നിലിരുന്ന്
കൂട്ടുകാരുടെ ആട്ടവും പാട്ടും കണ്ട് സന്തോഷിച്ചു.
പരീക്ഷകളിൽ കഷ്ടിച്ച് ജയിച്ച് വന്നു.
ഒടുവിൽ അതൊക്കെക്കണ്ട് ദൈവം പറഞ്ഞു.
“ആശംസകളും, അഭിനന്ദനങ്ങളും ഒക്കെ പാഴാക്കി.
എന്നും പിൻനിരക്കാരിയായി.
ഇനിയെങ്കിലും മുൻനിരയിലെത്തണം.
എല്ലാവരും കണ്ടുനിൽക്കണം.
നിന്നിലാവണം കണ്ണുകൾ.
നിന്നെക്കുറിച്ച് പറയണം നാവുകൾ.
നിന്റടുത്താവണം മനസ്സുകൾ.”
ശവപ്പെട്ടിക്കുള്ളിൽ, മരണത്തിനു കീഴടങ്ങിക്കിടക്കുമ്പോൾ,
അവളും ഒരുപാടു കണ്ണുകൾക്കുള്ളിൽ.
അവളെക്കുറിച്ച് പറയാൻ നാവുകൾ.
അവളുടെ അടുത്ത് ഓരോ ഹൃദയവും.
(ചപ്പാത്തിയുണ്ടാക്കുമ്പോൾ, വെറുതെ വിദൂരതയിലേക്ക് കണ്ണോടിച്ചപ്പോഴാണ് ഈ പോസ്റ്റിന്റെ ആശയം വന്നത്. (ജനലിലൂടെ നോക്കിയാൽ വിദൂരത കാണില്ല, അപ്പുറത്തെ വീടിന്റെ മതിലാണെന്ന് തളത്തിൽ ദിനേശൻ. ;)
1. ഇനി ചപ്പാത്തിയുണ്ടാക്കരുത്.
2. അല്ലെങ്കിൽ, ഉണ്ടാക്കുമ്പോൾ വിദൂരതയിലേക്ക് അറിയാതെപോലും നോക്കിപ്പോകരുത്.
എന്നല്ലേ?
എനിക്കറിയാം. ;)
Labels: ചെറുകഥ.

